Sunday, November 11, 2012

Jeevitham

 വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം. പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പറയാന്‍ പാടില്ലാത്ത കാലം. ചൊവ്വ ദോഷം ഉള്ള കുട്ടി ആയതു കൊണ്ട് വളരെ നാളത്തെ ആലോച്ചനകള്‍ക്ക് ശേഷം വന്ന വിവാഹം. മാല ചാര്‍ത്തുമ്പോള്‍ ആണ് അദ്ധേഹത്തിന്റെ മുഖം ഞാന്‍ ആദ്യമായി കണ്ടത്. മുഖത്ത് നോക്കാന്‍ പേടി ആയിരുന്നു. വെളുത്ത് തുടുത്ത സുന്ദരമായ മുഖം . ഒരിക്കലെ നോക്കിയുള്ളൂ. ആദ്യാനുരാഗം അന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ജീവിതം ഒരു മനോഹര കാവ്യമായി മുന്നോട്ടു പോയികോണ്ടിരിക്കുംബോളും ഇടയ്ക്  എനിക്ക് തോന്നി അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല എന്ന്. എന്റെ വെറും തോന്നല്‍ മാത്രം ആയിരിക്കും , എന്റെ കാര്യങ്ങളൊക്കെ ഇത്ര മനോഹരമായി നോക്കുന്ന അദ്ധേഹത്തെ കുറിച്ച് അങ്ങനെ ചിന്ദിച്ചതു  തന്നെ മഹാപാപം. എങ്കിലും വിഷമം എന്റെ ഉള്ളില്‍ തടം കെട്ടി നിന്നു . പലപ്പോഴും ഞാന്‍ ആഗ്രഹിച്ചത്  പോലെ  ഒരു സ്നേഹത്തോടു കൂടിയ തലോടലോ നോട്ടമോ ആശ്വാസ വാക്കോ ഒന്നും തന്നെ അദ്ധേഹത്തില്‍  നിന്നു എനിക്ക് കിട്ടീല . എങ്കിലും എനിക്ക് വേണ്ടത് പലതും ഞാന്‍ ചോദിക്കാതെ തന്നെ എനിക്ക് തന്നിരുന്നു. അദ്ധേഹത്തിന്റെ  ചുംബനങ്ങളും  സ്പര്‍ശനവും  ഏല്‍ക്കാതെ ഉള്ള രാത്രികളും ഇല്ല . എന്നിട്ടും എനിക്കൊരു കുഞ്ഞിനെ തരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ജീവിതം വെറുത്തു തുടങ്ങിയ പല നിമിഷങ്ങളിലും ആത്മഹത്യയെ കുറിച്ച്  ഞാന്‍ ചിന്തിച്ചു പൊയ്. അദ്ദേഹം ഒന്ന് അസ്വസിപ്പിക്കുക എങ്കിലും ചെയ്തിരുന്നു എങ്കില്‍ എനികിത്രയും വേദന ഉണ്ടാവുകില്ലായിരുന്നു. അയലത്തെ വീടുകളിലെ കുട്ടികള്‍  നടക്കുന്നത് കാണുമ്പോളും അവരുടെ ഭര്‍ത്താക്കന്മാര്‍ അവരോടു സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോളും മനസ്സ് നീറി പുഹഞ്ഞു കൊണ്ടേ ഇരുന്നു .സ്വയം വെറുപ്പ്‌ തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് കിടപ്പറയില്‍ സഹാക്കരിക്കാതെ ആയി. എങ്കിലും അദ്ദേഹം എന്നോട് വെറുപ്പ്‌ കാണിച്ചില്ല..സ്നേഹവും....!!
നിത്യവും അലാറം വെച്ചത് പോലെ ഉള്ള ചെഷ്ടകളാല്‍ സഹിക്കെട്ടപ്പോള്‍ ച്ചുംബിക്കാനായി അടുത്ത അദ്ധേഹത്തെ ഞാന്‍ തള്ളി മാറ്റി . എന്റെ  തള്ളലിന്റെ ആഘ്ഹാദത്തില്‍ അദ്ദേഹം വാതിലില്‍ ഇടിച്ചു വീണു . ഓടി ചെന്ന ഞാന്‍ ഒറ്റ നോട്ടമേ നോക്കിയുള്ളൂ. കണ്ടത്  ഒരു മനുഷ്യനെ അല്ല.. കീ കൊടുക്കുന്ന  ഒരു  മരപ്പാവയെ  ആണ് ...

Friday, October 19, 2012

മഴ

ഒരിക്കല്‍ കൂടി കാണണമെന്ന് തോന്നിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല ആലപ്പുഴയ്ക് ടിക്കറ്റ്‌ എടുത്തു ആദ്യം വന്ന ട്രെയിനില്‍ കയറി ഇരുന്നു. മനസ്സില്‍ നിറയെ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ ആയിരുന്നു. എങ്കിലും ഒരു ചോദ്യം അവശേഷിച്ചു അവനിപ്പോള്‍ അവിടെ തന്നെ കാണുമോ എന്ന്. പഠിച്ചിരുന്ന കാലത്ത് അവന്റെ വീട്ടില്‍ ഒരിക്കല്‍ പോയിട്ടുണ്ടെന്ന് അല്ലാതെ വഴി കൃത്യമായി അറിയില്ല. ട്രെയിനിനു സ്പീഡ് കുറവാണെന്ന് തോന്നി. നിമിഷങ്ങള്‍ നാഴികകള്‍ ആയി മാറിക്കൊണ്ടിരിന്നു . ആലപ്പുഴ എന്ന് എഴുതിയ സ്റ്റേഷനില്‍ ട്രെയിന്‍ നിന്നു. ഹൃദയമിടുപ്പുകള്‍ കൂടിയത് കാരണം കുറച്ചു നേരം ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി. തൊട്ടടുത്തിരുന്ന ഹാന്‍ഡ്‌ ബാഗ്‌ എടുത്തു പുറത്തേക്കു ഇറങ്ങിയപോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു. ട്രെയിനില്‍ കയറാനായി ഓടിയെത്തിയ ആള്‍കൂട്ടത്തില്‍ അവന്റെ മുഖവും ഞാന്‍ കണ്ടു. കൂടെ ഭാര്യയും രണ്ടു വയസ്സായ അവന്റെ മകളും. കണ്മുന്നില്‍ നിന്നും മറയുന്നത് വരെ ആ ട്രെയിന്‍ നോക്കി ഞാന്‍ അവിടെ തന്നെ നിന്നു. അപ്പോഴേക്കും മഴ മാറിയിരുന്നു.